Thursday 19 September 2013

കൊച്ചച്ചമ്മാരെ സൂക്ഷിക്കുക



കൊച്ചച്ചമ്മാരെ സൂക്ഷിക്കുക
ചാക്കോ കളരിക്കല്‍

ശ്രീ ജോസഫ് മാത്യു 'അല്മായ ശബ്ദ'ത്തില്‍ പോസ്റ്റ് ചെയ്തിരുന്ന നര്‍മരസം നിറഞ്ഞ 'പ്രവാസി പുരോഹിതരും ഉമ്മ വരുത്തുന്ന വിനകളും' വായിച്ചു ചിരിച്ച് ആസ്വദിക്കാത്തവര്‍ കാണുകയില്ല. വളരെ തന്മയത്വത്തോടെയാണ് ഉമ്മ വയ്ക്കലില്‍ അനുഷ്ടിക്കേണ്ട പത്തു പ്രമാണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. കോമാളിത്ത ജീവിതം നയിക്കുന്ന ചില പുരോഹിതരുടെ വികൃതികള്‍ നിത്യേന നാം കേള്‍ക്കുന്നതാണ്. മറുനാടുകളില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണവുമാണ്. അത് സ്പഷ്ടമായി അദ്ദേഹത്തിന്റെ ലേഖനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്.

ശ്രീ ജോസഫ് മാത്യുവിന്റെ എഴുത്തുകളിലെല്ലാം ഞാന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം കാര്യത്തെ വളച്ചൊടിക്കാതെ, മറ്റുള്ളവരുടെ മുഖം നോക്കാതെ തെളിവായി തുറന്നെഴുതും. വിഷയത്തെ സത്യസന്ധമായി വിശകലനം ചെയ്ത് എഴുതിയാല്‍ മാത്രമേ എഴുത്തുകാരന്റെ ആര്‍ജ്ജവം എഴുത്തില്‍ പ്രതിഫലിക്കൂ. പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് ശ്രീ ജോസഫ് മാത്യു എഴുതാറില്ല. സത്യം തുറന്നു പറയുമ്പോള്‍ ചിലര്‍ക്ക് വേദനയുണ്ടാകും.  അത് വെറും സ്വാഭാവികം മാത്രമാണ്.
           
പുരോഹിതരുടെ ബാലരതികള്‍ അമേരിക്കയില്‍ ഇന്ന് വാര്‍ത്ത അല്ലാതായിട്ടുണ്ട്. എന്നാല്‍ ഒരു ഇന്ത്യന്‍ പുരോഹിതന്റെ ലൈംഗിക കഥ അമേരിക്കന്‍ വാര്‍ത്തകളിലും ഇന്ത്യന്‍ മീഡിയാകളിലും പ്രധാന സ്ഥാനം പിടിച്ചു. അതിനു കാരണം പുരോഹിതന്റെ ജയിലില്‍ കിടന്നുള്ള നിസഹായാവസ്ഥയിലുള്ള രോധനമായിരുന്നു. ഈ പുരോഹിതന്‍ ഇക്കാര്യത്തില്‍ തെറ്റു ചെയ്തവനോ നിര്‍ദോഷിയോ ആയിരിക്കാം. അദ്ദേഹത്തെ വിധിക്കാന്‍ നമുക്കാര്‍ക്കും സാധിക്കില്ല. 'ഞാന്‍ തമ്പുരാനു തുല്ല്യന്‍' എന്ന അഹങ്കാര ചിന്തയാണ് പുരോഹിതരെ ഇത്തരം പ്രശ്‌നങ്ങളിലും ചെന്നെത്തിക്കുന്നത്. അമേരിക്കക്കാര്‍ ഏത് തെരുവുകളില്‍വെച്ചാണെങ്കിലും സ്‌നേഹിതരെ കണ്ടാല്‍ ഹസ്തദാനം ചെയ്യുകയോ സ്ത്രീകളെങ്കില്‍ സ്‌നേഹത്തോടെയുള്ള അഭിവാദ്യചുമ്പനം കൊടുക്കുകയോ ചെയ്യുക വെറും സാധാരണമാണ്. പുതുതായി നാട്ടില്‍നിന്നു വരുന്ന ചില പുരോഹിതര്‍ക്ക് ഏതു സ്ത്രീയേയും കയറി ഉമ്മവയ്ക്കാം എന്നുള്ള തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു. ഇത് വളരെ അപകടം നിറഞ്ഞ ധാരണയാണ്. ഇതുപോലുള്ളതും മറ്റ് മണ്ടത്തരങ്ങളില്‍        അകപ്പെടുന്നതുമായ സാഹചര്യങ്ങളെ ഒഴിവാക്കാന്‍ കുടിയേറ്റക്കാരായ പുരോഹിതര്‍ക്ക് 'പ്രവാസി പഠന ക്ലാസ്സു'കള്‍ അത്യാവശ്യമാണ്. സീറോ മലബാര്‍              സഭയില്‍ വിവാഹിതരാകാന്‍ പോകുന്ന ദമ്പദികള്‍ക്ക് നല്‍കുന്ന വിവാഹഒരുക്കല്‍ ക്ലാസ്സുകള്‍പോലെ നിര്‍ബന്ധമായിരിക്കണം വൈദികര്‍ക്കുള്ള പ്രവാസി പഠന ക്ലാസ്സുകള്‍.  ഈ ക്ലാസ്സുകള്‍ നല്‍കുന്നത് അനേകവര്‍ഷങ്ങള്‍ അമേരിക്കയില്‍ കുടുംബജീവിതം നയിച്ച സ്ത്രീപുരുഷന്മാരായിരിക്കുന്നത് നല്ലതാണ്. കാരണം അവരുടെ അനുഭവങ്ങളില്‍ കൂടിയുള്ള അനേക എപ്പിസോഡുകള്‍ അവര്‍ക്ക്        പറഞ്ഞു കൊടുക്കുവാന്‍ കാണും.

'ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ ഉണ്ടാകരുത്' എന്ന പുരോഹിത ചിന്തയ്ക്ക് മാറ്റം വരണം. 'ഞാന്‍ മാത്രം ശരി' എന്ന തോന്നല്‍ വൈദികര്‍ക്ക് മൊത്തത്തിലുണ്ട്. മര്‍ക്കട മുഷ്ടികളായ ഈ പുരോഹിതരുടെ അഹങ്കാരത്തെ കുറയ്ക്കാന്‍ ഒരുവിധത്തില്‍ അവരെ കടഞ്ഞെടുക്കണം. ശീതരാജ്യങ്ങളിലായാലും ഉഷ്ണരാജ്യങ്ങളിലായാലും മലയിടുക്കുകളിലായാലും കടല്‍തീരങ്ങളിലായാലും പുരോഹിതനെങ്കില്‍ ഒറ്റ അച്ചില്‍ വാര്‍ത്തെടുത്ത ഒരേ സ്വഭാവമുള്ളവരെന്ന് തോന്നിപ്പോകുന്നു. അറിവും വിവേകവുമുള്ള പുരോഹിതര്‍വരെ മറുനാടന്‍ ജീവിതത്തില്‍ വിവരം കെട്ടവരാണ്. പുരോഹിത പ്രവാസി പഠന ക്ലാസ്സിലെ ഒന്നാം ആദ്ധ്യായമായിരിക്കണം 'ഞാന്‍ മാത്രം ശരി'.
           
കേരളത്തില്‍ 'ബഹുമാന്യ'രായി ജീവിച്ചിരുന്ന ഇവര്‍ക്ക് അമേരിക്കപോലുള്ള പരിഷ്‌കൃത രാജ്യത്ത് വസിക്കേണ്ടിവരുമ്പോള്‍ അവരുടെ ബഹുമാന്യതയ്ക്ക് കോട്ടം സംഭവിക്കുന്നു. ബഹുമാന്യത ഒന്നും കിട്ടുന്നില്ലല്ലോ എന്നോര്‍ത്തും ചിലര്‍ ആശങ്കപ്പെടാറുണ്ട്. അമേരിക്കയിലേയ്ക്ക് നാലു ഡോളര്‍ സമ്പാദിക്കാന്‍ കുടിയേറുന്ന ഇവര്‍ക്ക് അടിമകളായ അല്‌മേനികളെ കണ്ടുമുട്ടാനുള്ള സാദ്ധ്യതയുമില്ല. ഈ പുതിയ രാജ്യത്ത് അല്‌മേനികളെ കയറി 'എടാ, പോടാ' എന്നൊന്നും വിളിക്കാനും സാധിക്കയില്ല. എന്റെ ഒരനുഭവം പറയട്ടെ. അമേരിക്കയില്‍ വന്നിട്ട് വെറും രണ്ടാഴ്ച മാത്രമായ ഒരച്ചന്‍ എന്നോട് പറയുകയാണ്: ''എന്നെ കാണുന്നതുപോലെ ഒന്നുമല്ല, കെട്ടോ. ഞാന്‍ നാട്ടില്‍ ഒരാശുപത്രിയുടെ ഡയറക്ടറാണ്. എന്നെ അവിടെ എല്ലാവര്‍ക്കും പേടിയാണ്.'' കഷ്ടം! ഇതിനു ഞാന്‍ കൂടുതല്‍ വിശദീകരണം ഒന്നും എഴുതുന്നില്ല. അയാള്‍ തന്നെ പത്തുമിനിറ്റു കഴിഞ്ഞപ്പോള്‍ പറയുകയാണ്: ''ഇവിടെ അമേരിക്കയില്‍ എല്ലാവരും ട്രാഫിക് റൂള്‍ കൃത്യമായി പാലിക്കും. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ ആരും പാലിക്കുന്നില്ല.'' അമേരിക്കയില്‍ വന്ന് പാര്‍ക്കാന്‍ തുടങ്ങിയിട്ട് അന്ന് മുപ്പത്തി അഞ്ച് വര്‍ഷം കഴിഞ്ഞ എന്നോടാണ് അയാള്‍ ഇതു പറയുന്നത്. ഈ അച്ചന്‍ അമേരിക്കയിലെത്തി രണ്ടാഴ്ചക്കകം ആയിരക്കണക്കിനു വിശ്വാസികളെ കുമ്പസാരിപ്പിച്ചോ ദൈവത്തിന്റെ നിയമം ഇവിടത്തുകാര്‍ പാലിക്കുന്നില്ലെന്ന് അനുമാനിക്കാന്‍? ഇവരുടെ തലക്കനം അപാരം തന്നെ.
           
അമേരിക്കയില്‍ പുതിയതായിവരുന്ന പുരോഹിതര്‍ക്ക് ഇംഗ്ലീഷ് ഭാഷയും ഒരു പ്രശ്‌നമാണ്. തങ്ങള്‍ ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നും അമേരിക്കക്കാര്‍ക്ക് ഇംഗ്ലീഷ് പറയാന്‍ അറിയത്തില്ലെന്നും പുത്തനച്ചന്മാര്‍ തട്ടിവിടുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. അമ്മയുടെ മുലപ്പാല്‍ മുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഈ നാട്ടുകാര്‍ക്ക് ഭാഷ അറിയാന്‍ പാടില്ലെന്ന് വാദിക്കുന്നത് എത്ര ബാലിശമാണെന്ന് ചിന്തിക്കുവാനുള്ള കഴിവും ഈ പുരോഹിതര്‍ക്കില്ല. സംസാരഭാഷ പുസ്തകഭാഷ പോലെയല്ല. പുസ്തകഭാഷയിലില്ലാത്ത അനേകം വാക്കുകളും പ്രയോഗങ്ങളും അമേരിക്കകാരുടെ സംസാരഭാഷയിലുണ്ട്. അതെല്ലാം സ്പാനിഷില്‍ നിന്നും ഇതര യൂറോപ്യന്‍ ഭാഷകളില്‍നിന്നും കയറികൂടിയതാണ്. പുതുതായി വരുന്ന വൈദികര്‍ അമേരിക്കന്‍ ഭാഷാ ശൈലിയും ഉച്ചാരണവും കൂടാതെ ഈ നാടിന്റെ സംസ്‌ക്കാരവും പഠിക്കണം. ആരെങ്കിലും പുരോഹിത മംഗ്ലീഷ് തിരുത്തിയാല്‍ വ്യക്തിപരമായി അപമാനിക്കലാണെന്ന് അച്ചന്മാര്‍ കരുതരുത്. പുരോഹിതരുടെ മാനസീക അപകര്‍ഷതാ ബോധത്തെപ്പറ്റിയും പ്രവാസി പഠന കളരിയില്‍ നിന്നും അവര്‍ പഠിക്കേണ്ടതായിട്ടുണ്ട്.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ അമേരിക്കന്‍ ഇടവകകളില്‍ അച്ചന്മാര്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാന്‍ സ്ത്രീകളെ ശമ്പളത്തിന് നിര്‍ത്തുമായിരുന്നു. ഇടവകകള്‍ക്ക് അത് വലിയ ഒരു സാമ്പത്തിക ഭാരമായിരുന്നു. അതിനാല്‍ ആ ഏര്‍പ്പാട് മിക്ക ഇടവകകളിലും നിര്‍ത്തലാക്കി. അച്ചന്മാര്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയോ ഹോട്ടലില്‍ കഴിച്ചാല്‍ അതിന്റെ ചെലവ് പള്ളിക്കണക്കില്‍ ചേര്‍ക്കുകയോ ആണ് ഇപ്പോഴത്തെ പതിവ്. നാട്ടില്‍നിന്നും കുടിയേറുന്ന പുരോഹിതര്‍ക്ക് സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ അറിയില്ല. നമ്മുടെ സ്ത്രീകള്‍ അച്ചന്റെ ഫ്രിഡ്ജ് ഭക്ഷണം കൊണ്ടു നിറയ്ക്കാന്‍ മിടുക്കരാണ്. ചില ഇടവകകളില്‍ സ്ത്രീകള്‍ തമ്മില്‍ ഈ വിഷയത്തില്‍ മത്സരവുമാണ്. ചില ഗോപസ്ത്രീകള്‍ അച്ചന് ഏറ്റവും ഇഷ്ടമുള്ള കറിയെന്തെന്ന് കണ്ടുപിടിച്ച് അതും ഉണ്ടാക്കി അച്ചന്റെ ഫ്രിഡ്ജില്‍ വയ്ക്കും. ഇങ്ങനെ മത്സരം മൂത്തു മൂത്ത് അത് വാക്കുതര്‍ക്കത്തിലും പിന്നീടത് തല്ലുപിടിയിലും കലാശിക്കാറുണ്ട്. ഇതൊക്കെ ഒഴിവാക്കാന്‍ അച്ചന്മാര്‍ക്കുള്ള പ്രവാസി പഠന ക്ലാസുകളില്‍ അവരെ പാചക കലയും  (Cooking) പഠിപ്പിക്കണം. പാചക കലയില്‍ മിസ്സിസ് കെ.എം.മാത്യുവിനെ പോലും തോല്‍പിക്കുന്ന സമര്‍ത്ഥകളായ സ്ത്രീകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ ആ കാര്യം പഠന ക്ലാസ്സുകളില്‍ കൈകാര്യം ചെയ്തു കൊള്ളും. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍  പുരോഹിതര്‍ പഠിക്കണം. അച്ചന്മാര്‍ ഡ്രൈവിംഗ് പഠിച്ച് സ്വതന്ത്രരാകുന്നതുപോലെ പാചകകലയും പഠിച്ച് സ്വതന്ത്രരാകണം.

പുതുതായി കുടിയേറുന്ന പുരോഹിതര്‍ അവരുടെ അമേരിക്കയിലുള്ള ഭാവി പ്രവര്‍ത്തന രംഗങ്ങളിലും അനേകം കാര്യങ്ങള്‍ പാകപ്പെടുത്തി എടുക്കേണ്ടതായിട്ടുണ്ട്. വൈദികര്‍ക്ക് ഏകാന്തത അനുഭവപ്പെട്ട് ചിലപ്പോള്‍ മാനസികരോഗം ഉണ്ടാകാം. ലൈംഗികാസക്തി വര്‍ദ്ധിച്ച് ആ വൈകല്ല്യത്തില്‍ ഉള്‍പ്പെട്ടുപോകാന്‍ സാദ്ധ്യതകള്‍ ധാരാളമുണ്ട്. കുറേവര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ വീട്ടില്‍ അതിഥിയായി വന്ന ഒരു വൈദികന് സ്ട്രിപ് ക്ലബ്ബില്‍ പോകണം. പോയേതീരൂ. പോയി. ഭാഗ്യമെന്നു പറയട്ടെ. അന്ന് ആ ക്ലബ്ബിന് അവധിയായിരുന്നു. കൈവന്ന സൗഭാഗ്യം നഷ്ടപ്പെട്ട തോന്നലോടെ ആ അച്ചന് തിരിച്ചു പോരേണ്ടി വന്നു. സ്ത്രീകള്‍ക്ക് സ്‌നേഹാലിംഗനങ്ങള്‍ നല്‍കുമ്പോള്‍ ലൈംഗികതയുടെ ചുവ ഉണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ അത് പെട്ടെന്ന് മനസ്സിലാക്കും. കാടനായ നിങ്ങളുടെ ആലിംഗനവും ചുമ്പനവും സ്ത്രീകള്‍ക്ക് അതൃപ്തി  ഉണ്ടാക്കുകയേയുള്ളൂ.

18 വയസ്സില്‍ താഴ്ന്ന കുട്ടികളെ ദുരുപയോഗം ചെയ്താല്‍ അമേരിക്കയില്‍ കടുത്ത ശിക്ഷ ഉണ്ടെന്ന് ഈ പുത്തനച്ചന്മാര്‍ അറിഞ്ഞിരിക്കണം. കാട്ടാനയെ പിടിച്ചാല്‍ നാട്ടാനയും പാപ്പാനും കൂടിയാണ് അതിനെ മെരുക്കുന്നത്. 'പിടിയാനെ, ഇരിയാനെ, കിടക്കാനെ' എന്നൊക്കെ പറയുമ്പോള്‍ കാട്ടാനകള്‍ അനുസരിക്കാറില്ല. അനുസരണ പഠിപ്പിച്ചുകൊണ്ടു നടന്ന നിങ്ങളെ അനുസരണ പഠിപ്പിക്കാന്‍ കഴിവുള്ള അനുഭവജ്ഞാനമുള്ള പ്രവാസികുടുംബങ്ങള്‍ ഈ അമേരിക്കയിലുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കണം. അവരുടെ അടുത്ത് നിങ്ങളുടെ വേലത്തരങ്ങളും പിള്ളേരെ ചുറ്റിക്കളിയും നടക്കുകയില്ല.

ബ്‌ളു ഏര്‍ത്തിലെ ഒരു പള്ളിയിലെ സഹവൈദികനായിരുന്നു ആന്ധ്രസ്വദേശി ഫാദര്‍ ലിയോ കോപ്പേലാ (47). അദ്ദേഹത്തെ രക്ഷിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണിന്ന്. കോടതിയില്‍ കെട്ടിവയ്ക്കാന്‍ പണമോ സ്വന്തം വക്കീലോ അദ്ദേഹത്തിനില്ല. അദ്ദേഹം സേവനം ചെയ്തിരുന്ന രൂപത അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു. ബന്ധുക്കളും സഹായത്തിനില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ. കുറ്റവാളികളായ വൈദികരെ രക്ഷപ്പെടുത്താന്‍ സഭ എക്കാലത്തും ശുഷ്‌ക്കാന്തി പ്രകടിപ്പിച്ചിരുന്നു. മറിയക്കുട്ടി കൊലക്കേസിലെ പ്രതിയായിരുന്ന ബനഡിക്റ്റിനെ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഭ മുടക്കിയ പൈസയ്ക്ക് കണക്കില്ല. അമേരിക്കയില്‍ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫാദര്‍ ജെ. പി. ജെയപോള്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദംമൂലം താല്‍ക്കാലികമായി തിഹാര്‍ജയിലിലും കിടക്കുന്നു. ഇത് ശിലായുഗത്തിലോ ഒന്നാം നൂറ്റാണ്ടിലോ നടന്ന സംഭവങ്ങളല്ല. നാം ജീവിക്കുന്ന വര്‍ത്തമാനകാലത്തിന്റെ ദുഃഖസത്യങ്ങളാണ്.

വിധവയായ ഒരു സ്ത്രീയുടെ അത്താഴം കഴിക്കാനുള്ള       ക്ഷണമനുസരിച്ചാണ് സംഭവദിവസം രാത്രി ഫാദര്‍ കോപ്പേലാ ആ സ്ത്രീയുടെ വീട്ടില്‍ എത്തിയത്. 11 വയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മാറത്ത് കൈവച്ചുകൊണ്ട് ചുമ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഭയത്താല്‍ അവശയായതിനാലാണ് ഫാദറെ അറസ്റ്റുചെയ്തതെന്നാണ് പോലീസിന്റെ അറിയിപ്പ്. പത്തും നാല്‍പതും വര്‍ഷമായിട്ട് അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ പോലും ഒഴിച്ചു കൂടാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമേ സ്‌നേഹിതകളായ സ്ത്രീകളെ ചുമ്പിക്കാറുള്ളൂ. പരസ്യ ചുമ്പനങ്ങള്‍ നമ്മുടെ സംസ്‌ക്കാരത്തില്‍ പെട്ടതല്ലാത്തതാണ് അതിനു കാരണം. സംഭവിച്ചത് സത്യമെങ്കില്‍ 11 വയസുമാത്രം പ്രായമുള്ള ഒരു പെണ്‍കൊച്ചിന്റെ മാറില്‍ പിടിച്ചുകൊണ്ട് ഉമ്മവയ്ക്കാതിരിക്കാനുള്ള ആത്മനിയന്ത്രണം അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിരുന്നു. കൊച്ചിനോട് കൊള്ളരുതാത്ത ലൈംഗികഭാഷയില്‍ സംസാരിച്ചെന്നും വാര്‍ത്തകള്‍ ഉണ്ട്. കുഞ്ഞാടിന്റെ വേഷം കെട്ടി ചെന്നായ്ക്കളുടെ പ്രവര്‍ത്തി ചില പുരോഹിതര്‍ ചെയ്യുന്നു. പരിജ്ഞാനമുള്ള പ്രവാസികളില്‍ നിന്നും ശരിയായ മാര്‍ഗനിര്‍ദ്ദേശം പ്രവാസി പുരോഹിതര്‍ക്ക് ലഭിക്കണം. എങ്കില്‍ ഇത്തരം അബദ്ധങ്ങളില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞു മാറാനുള്ള കെല്‍പ് കുറെയെങ്കിലും ഉണ്ടാകുമായിരുന്നു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഗുതുതരമായ കുറ്റമാണ്. അവര്‍ക്ക് ജയില്‍ ശിക്ഷ തന്നെ വേണം. അത്തരം പുരോഹിതരെ സഭാധികാരികള്‍ സംരക്ഷിക്കുന്നത് തികഞ്ഞ തെറ്റാണ്. കര്‍ദിനാള്‍ ബെര്‍ണാര്‍ഡ് ലോ, കര്‍ദിനാള്‍ റോജര്‍ മഹോണി തുടങ്ങിയ തലമൂത്ത സഭാനേതാക്കന്മാര്‍ കത്തോലിക്ക സഭയ്ക്ക് നാണക്കേടുണ്ടാക്കി വച്ചവരാണ്. സത്യത്തില്‍ അവര്‍ ഇന്ന് ജയിലഴികള്‍ക്കുള്ളില്‍ കിടക്കേണ്ടവരാണ്. കാരണം നിഷ്‌കളങ്കരായ കുട്ടികളുടെ കണ്ണുനീരില്‍ കുതിര്‍ന്നതാണ് ആ നികൃഷ്ടരുടെ കുപ്പായം.

മലയാളി കൊച്ചച്ചന്മാരോട് എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ ലേഖനം ഒന്നു വായിക്കുക. ഇത് അനുഭങ്ങളുടെയും സമകാലത്തിന്റേയും പാഠങ്ങളാണ്. നിങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടതായ കരുണ, വിശുദ്ധി, എളിമ തുടങ്ങിയവയെല്ലാം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടു. ജയിലില്‍ കിടന്ന് കണ്ണുനീര്‍ വാര്‍ത്തിട്ടു കാര്യമില്ല. ഇനി അമേരിക്കന്‍ കുടിയേറ്റക്കാരോടൊരപേക്ഷ. അച്ചന്മാരോട് അധിക ചങ്ങാത്തം പാടില്ല. ആവശ്യമില്ലാതെ അവരെ വീട്ടില്‍ അടുപ്പിക്കരുത്. ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ നിങ്ങളുടെ മനസ്സും മാനവും തകര്‍ക്കും. നിങ്ങള്‍ പുരോഹിത അടിമത്തത്തിന്റെ നുകത്തിനടിയില്‍ അമരും.

“You must be the change you wish to see in the world” - Mahatma Gandhi

ആഗോള കത്തോലിക്കസഭയുടെ പ്രത്യേകിച്ച് സീറോ മലബാര്‍ സഭയുടെ രൂപാന്തരീകരണത്തെ ഉന്നം വച്ചുകൊണ്ട് ഞാന്‍ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. കത്തോലിക്ക വിശ്വാസികളുടെ ആദ്ധ്യാത്മികവളച്ചയ്ക്ക് യേശുപഠനങ്ങള്‍ എക്കാലവും അനിവാര്യമാണ്. അവ ഫലപ്രദമാകണമെങ്കില്‍ കത്തോലിക്കസഭാ സംവിധാനങ്ങള്‍ നവീകരിക്കപ്പെടണം. അത്എപ്രകാരം സാദ്ധ്യമാകുമെന്ന് അന്വേ ഷിച്ചു വേണ്ട മാര്‍ഗരേഖകള്‍ ഈ പുസ്തകങ്ങളില്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്

എന്റെ നാലാമത്തെ പുസ്തകമായ 'സഭാനവീകരണത്തിലേക്ക് ഒരു വഴിഎന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സ്കറിയാ സക്കറിയ ഇപ്രകാരം എഴുതിയിരിക്കുന്നു:   ശ്രീ. ചാക്കോ കളരിക്കലിന്റെ വിമശനാത്മക മതരചനയാണ് സഭാനവീകരണത്തിലേക്ക് ഒരു വഴി. ഒമ്പത് അധ്യായത്തില്‍ ക്രൈസ്തവമതത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍, ചരിത്രം, ഭാവി എന്നിവ  തത്ത്വനിഷ്ഠമായി ചര്‍ച്ച ചെയ്യുന്നു. രേഖാനിഷ്ഠമായി വിവരങ്ങ ശേഖരിച്ചവതരിപ്പിച്ച് ഹൃദയപൂര്‍വം ഭാവിക്കുവേണ്ടി  ഭാവനാത്മകമായി ചിന്തിക്കുന്നു. ബൈബിള്‍, വത്തിക്കാന്‍ കൌണ്‍സിലിന്റെ  പ്രമാണരേഖകള്‍, നസ്രാണി പാരമ്പര്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ച്ചയും വിശകലനവും. വിവിധ വിഷങ്ങളില്‍ ഗ്രന്ഥകര്‍ത്താവു  നല്‍കുന്ന വ്യാഖ്യാനങ്ങള്‍ തുറവിയുള്ളവയാണ്.  അവ വെളിപാടുകളല്ല. കല്‌പനകളല്ല. ചിന്തയിലൂടെ തെളിച്ചെടുക്കുന്ന സാധ്യതകളാണ്. നിങ്ങള്‌ക്കു പല മട്ടില്‍ ഇടപെട്ട് ഇതിനെ പൂരിപ്പിക്കാം. അതാണ് ഈ കൃതിയുടെ സംവിധാനപരമായ മേന്മ. "


ഒക്ടോബര്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം എന്റെ www. kalarickalworks.blogspot.com എന്ന ബ്ലോഗില്‍ ഞാന്‍ പുന:പ്രസിദ്ധീകരിക്കുകയാണ്.  2013 ലെ നിങ്ങള്‍ക്കായുള്ള എന്റെ സമ്മാനമാണിത്. നിങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുക്കണമെന്ന്  പ്രത്യേകം അഭ്യത്ഥിക്കുന്നു.

സഭയില്‍ അല്മായരുടെ റോള്‍





പ്രീയപ്പെട്ടവരെ,
ഇക്കഴിഞ്ഞ ജൂണ്‍ 28, 29, 30 തീയതികളില്സീറോ മലബാര്കാത്തലിക് കോണ്ഗ്രസിന്റെ ആഭിമുഖ്യത്തില്നാഷണല്ഫാമിലി കണ്വെന്ഷന്ഡിട്രോയിറ്റില്വെച്ച് നടത്തുകയുണ്ടായി. 29-ാം തീയതി ശനിയാഴ്ച രാവിലെ 'സഭയില്അല്മായരുടെ റോള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദത്തിന് വേദി ഒരുക്കിയിരുന്നു. യോഗത്തില്‍ 'സഭാനവീകരണത്തിലൂടെ അല്മായ ശക്തീകരണം എങ്ങനെ സാദ്ധ്യമാകാം' എന്ന ഒരു വിഷയം ഞാന്അവതരിപ്പിക്കുകയുണ്ടായി. എന്റെ പ്രസംഗത്തിനു മുന്പ് ഫാദര്സെബാസ്റ്റ്യന്വേത്താനത്ത് (നിങ്ങള്അദ്ദേഹത്തെ അറിയുമായിരിക്കും. അദ്ദേഹം ചിക്കാഗോ സീറോ മലബാര്രൂപതയുടെ ചാന്സലര്ആണെന്നാണ് ഞാന്മനസ്സിലാക്കിയിരിക്കുന്നത്) 'സഭ എന്നാല്എന്ത്?' എന്ന വിഷയത്തെ സംബന്ധിച്ച് ഏതാനും മിനിറ്റുകള്സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആദ്യ നാലുപദങ്ങള്ഇതായിരുന്നു. ''സഭ എന്തെന്ന് അറിയാത്ത അല്മായര്‍''. വേത്താനത്തച്ചന്റെ നാലു പദങ്ങളോടുകൂടിയ പ്രഭാഷണത്തില്നിന്ന് എനിക്ക് രണ്ടു കാര്യങ്ങള്മനസിലാക്കാന്സാധിച്ചു. ഒന്ന്: വൈദികര്പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് അല്മായര്ക്ക് സഭ എന്നാല്എന്തെന്ന് അറിയാന്പാടില്ലെന്നാണ്. അങ്ങനെ പടപ്പടച്ച് അല്മായരുടെ നേര്ക്ക് അറിവുകേടിന്റെ ഉണ്ടവച്ച് അച്ചന്വെടിവെച്ചത് ശരിയായില്ല. രണ്ട് : എന്നാല്അച്ചന്പറഞ്ഞതിലും കുറെഒക്കെ കഴമ്പുണ്ടെന്ന് നാം മനസ്സിലാക്കുകയും വേണം. വിശ്വാസികള്ക്ക് ശുശ്രൂഷ ചെയ്യുക എന്നതിനേക്കാള്വൈദികരുടെ ഇന്നത്തെ ജോലി സഭയാകുന്ന സ്ഥാപനത്തെ വളര്ത്തുകയാണ്. സെമിനാരിയില്വച്ച് സഭ എന്തെന്ന് അവര്പഠിച്ചിട്ടുണ്ട്. യേശുവിനെ അനുധാവനം ചെയ്യാന്അവര്കാര്യമായി പഠിക്കുന്നുണ്ടെന്ന് അവരുടെ ഇടവക ഭരണത്തില്നിന്നും നമുക്കനുമാനിക്കാന്സാധിക്കില്ല. എന്നാല്അല്മായര്ക്ക് വേറെ പണിയാണ്. അവര്ക്ക് അവരുടെ കുടുംബത്തെ പോറ്റണം. അതിനായി രാപകലില്ലാതെ വേലചെയ്യുന്ന അല്മായര്ക്ക് സഭയെപ്പറ്റിപഠിക്കാന്‍, ecclesiology പഠിക്കാന്സമയമില്ല. എങ്കിലും അവര്യേശുപഠനങ്ങളനുസരിച്ച് ജീവിക്കാന്ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നാം സഭയിലെ അംഗങ്ങളാകുമ്പോള് സഭയെ സംബന്ധിച്ചും പഠിക്കേണ്ടത് അനിവാര്യമാണ്. അതില്പോരായ്മകളും വീഴ്ചകളും അല്മായരുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന കാര്യം നമുക്ക് മറക്കാന്പാടില്ല.
ഞാന്ഇന്നിവിടെ പറയാന്പോകുന്ന വിഷയം ഒരു സാധാരണ വിശ്വാസിക്ക് ഉതപ്പ് ഉണ്ടാകാനുള്ള കാര്യങ്ങളോ സഭയില്ഒരു വിപ്ലവത്തിനുള്ള ആഹ്വാനമോ അല്ല. നൂറുകണക്കിന് സഭാനവീകരണ ആശയങ്ങള്രണ്ടാം വത്തിക്കാന്കൗണ്സില്അവതരിപ്പിച്ചെങ്കിലും അതില്ഒരു ശതമാനം പോലും സഭയില്നടപ്പാക്കിയിട്ടില്ല. മറിച്ച് സഭ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു പോകാന്ശ്രമിക്കുകയാണുണ്ടായത്. അതിനുകാരണം നമുക്കെല്ലാം അറിയാവുന്നതു പോലെ യാഥാസ്ഥിതികരായ സഭാധികാരികള്ക്ക് സഭാനവീകരണത്തില്താത്പര്യമില്ലായിരുന്നു. എങ്കിലും കത്തോലിക്കാസഭയുടെ പ്രത്യേകിച്ച് സീറോമലബാര്സഭയുടെ പൂര്വ്വചരിത്രം, സഭാഘടനയില്പുരോഹിത-
അല്മായ പങ്കാളിത്തം, അധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി എന്റെ ചിലകാഴ്ചപ്പാടുകളും നിലപാടുകളും നിങ്ങളുടെ മുമ്പില്അവതരിപ്പിക്കാന്ഞാന്ധൈര്യപ്പെടുകയാണ്. നിങ്ങളുടെ തുറവിയുള്ള ശ്രവണവും മനനവും സ്വാംശീകരണവും ക്രിയാത്മകമായ പ്രതികരണവും ഞാന്പ്രതീക്ഷിക്കട്ടെ.
സഭ എല്ലാം കൊണ്ടും മുടിചൂടി നില്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. മറിച്ച് യേശുവിന്റെ പഠനങ്ങളെ 21-ാം നൂറ്റാണ്ടില്ജീവിക്കുന്ന വിശ്വാസികളുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന് ചിന്തിക്കുന്ന മേല്പ്പട്ടക്കാരും, പട്ടക്കാരും, അല്മായരും സഭയില്ഇന്ന് ധാരാളം ഉണ്ട്. അതിനുകാരണം സഭ ഒരു തീര്ത്ഥാടന സഭയാണ് (a pilgrim church) എന്ന ദൈവശാസ്ത്രമാണ്. അപ്പോള്യേശു വചസുകളെ സ്ഥലകാലാനുസൃതമായി പുനര്വ്യാഖ്യാനിക്കാനും പുനര്ആവിഷ്ക്കരിക്കാനും സഭയ്ക്ക് കടമയുണ്ട്. രണ്ടാം വത്തിക്കാന്കൗണ്സിലിന്റെ പ്രധാന ഉദ്ദേശവും അതായിരുന്നല്ലോ.
കൗണ്സില്അല്മായര്ആരെന്ന് നിര്വചിച്ചിട്ടുണ്ട്. പട്ടക്കാരും സന്യാസീസന്യാസികളും അല്ലാത്ത എല്ലാ വിശ്വാസികളുമാണ് അല്മായര്‍.
നമ്മുടെ കര്ത്താവിന്റെ ശിഷ്യന്മാരെല്ലാം അല്മായരായിരുന്നു. മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് കൈവെയ്പുവഴിയുള്ള ശുശ്രൂഷാ പൗരോഹിത്യം സഭയില്സംസ്ഥാപിതമായത്. അതോടെ അല്മായര്രണ്ടാം തട്ടിലായി. നാലാം നൂറ്റാണ്ടില്റോമന്ചക്രവര്ത്തിയായ കോണ്സ്റ്റന്റൈന്ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി. അന്നുവരെ അല്മായര്ക്ക് തുല്ല്യരായിരുന്ന സഭയിലെ മേലന്വേഷകരും, മൂപ്പമ്മാരും, ശുശ്രൂഷകരും, രാഷ്ട്രീയ അധികാരങ്ങളും സാമ്പത്തീക അവകാശങ്ങളുമുള്ള ഒരു പ്രത്യേക വര്ഗമായിമാറി. സഭയില്മൂന്നു നൂറ്റാണ്ടുകള്ദീര്ഘിച്ച അല്മേനികളുടെ സ്ഥാനവും വിലയും പ്രവര്ത്തന രംഗങ്ങളും ഗുരുതരമായ രീതിയില്കുറഞ്ഞുപോയി. ക്രിസ്തുദര്ശനങ്ങളെ സാമ്രാജ്യമതമാക്കിമാറ്റിയതോടെ പാശ്ചാത്യ അല്മായര്ക്ക് അപചയം സംഭവിച്ചു. അല്മായജീവിതാവസ്ഥയെ ക്ലെറിക്കല്ജീവിതാവസ്ഥയില്നിന്നും തരംതാഴ്ത്തി. പൗലോസ് അപ്പോസ്തലന്ഗലാത്തിയാക്കാര്ക്കെഴുതിയ 'ക്രിസ്തുവിന്നിങ്ങളെല്ലാവരും ഒന്നാണ്' എന്ന സമത്വം ശുശ്രൂഷാ പൗരോഹിത്യ സ്ഥാപനത്തോടെ സഭയില്നശിച്ചുപോയി.
പാശ്ചാത്യ ലത്തീന്സഭയിലെ മേലാള്/കീഴാള് എന്ന കാഴ്ചപ്പാടില്നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു ഒന്നാം നൂറ്റാണ്ടില്ക്രിസ്തു ശിഷ്യനായ മാര്തോമാസ്ഥാപിച്ചു എന്നു നാം വിശ്വസിക്കുന്ന നസ്രാണി കത്തോലിക്കാസഭയില്ഉണ്ടായിരുന്നത്. ലോകത്തിലെ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും നിലവിലില്ലായിരുന്ന എണങ്ങ് എന്ന സങ്കല്പമായിരുന്നു മാര്തോമാ നസ്രാണികളുടെ കേരളതനിമ. എണങ്ങര്എന്നാണ് നസ്രാണികളെ സംബോധന ചെയ്തിരുന്നത്. എണങ്ങിന്റെ അനുപേക്ഷണീയമായ സംവിധാനമായിരുന്നു പള്ളിയോഗങ്ങള്‍. കൊടുങ്ങല്ലൂര്‍, കൊല്ലം, പാലയൂര്തുടങ്ങിയ 20 പട്ടണങ്ങളിലായി 30,000 ക്രൈസ്തവകുടുംബങ്ങള്‍ 16-ാം നൂറ്റാണ്ടില്കേരളത്തില്ഉണ്ടായിരുന്നു
എന്ന് പേര്ഷ്യന്മെത്രാന്മാരുടെ കത്തുകളില്നിന്നും മനസ്സിലാക്കാം. 1599-ല്ഉദയമ്പേരൂര്എന്ന സ്ഥലത്തുവച്ച് ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസ് വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തെയാണ് ഉദയമ്പേരൂര്സൂനഹദോസ് എന്ന പേരില്അറിയപ്പെടുന്നത്. സൂനഹദോസില്ഇടവകകളെ പ്രതിനിധീകരിച്ച് അറുനൂറിലധികം അല്മായരും 163 പട്ടക്കാരും പങ്കെടുത്തു. അതില്നൂറിലധികം പട്ടക്കാര്മെനേസിസ് മെത്രാപ്പോലീത്ത അനധികൃതമായി ഉദയമ്പേരൂര്‍, കടുത്തുരുത്തി, പറവൂര്എന്നീ ഇടവകകളില്വെച്ച് പട്ടം കൊടുത്ത പട്ടക്കാരായിരുന്നു. അന്ന് 116 ഇടവകകള്നസ്രാണിസഭയ്ക്കുണ്ടായിരുന്നു. നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗത്തെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മെനേസിസ് മെത്രാപ്പോലീത്ത അഥവാ പോര്ട്ടുഗീസുകാര്നസ്രാണികളുടെ നട്ടെല്ലൊടിച്ചത്.
സൂനഹദോസ് മുഖാന്തരം നസ്രാണിസഭയ്ക്ക് സംഭവിച്ച ചില അപചയങ്ങള്‍:
1. പട്ടക്കാരും എണങ്ങരും ഒന്നിച്ചുള്ള സഭാഭരണ സമ്പ്രദായത്തെ തകര്ത്തു.
2. ജനായത്ത പള്ളിഭരണ സമ്പ്രദായത്തെ തകിടം മറിച്ചു.
3. പാശ്ചാത്യരീതിയിലുള്ള പള്ളിഭരണം ആരംഭിക്കാന്തീരുമാനിച്ചു.
4. ഇടവകക്കാര്പണം മുടക്കി പഠിപ്പിച്ച് പട്ടമേല്ക്കുന്ന ദേശത്തുപട്ടക്കാര്എന്ന രീതിയെ നിര്ത്തല്ചെയ്ത് സെമിനാരികള്ആരംഭിച്ചു.
5. തല്ഫലമായി ഇടവകവികാരിമാരെ മെത്രാന്നിയമിക്കാന്ആരംഭിച്ചു. അതോടെ വികാരിമാരുടെ കൂറ് ഇടവകക്കാരോടെന്നതിനേക്കാള്മെത്രാനോടായി.
6. കുമ്പസാരം, സ്ഥൈര്യലേപനം, രോഗീലേപനം എന്നീ കൂദാശകള്കൂടി നടപ്പിലാക്കാന്ആരംഭിച്ചു.
7. അവിവാഹിതര്ക്കുമാത്രമേ പട്ടം നല്കാവൂ എന്ന് തീരുമാനിച്ചു.
8. സ്വരൂപവണക്കം ആരംഭിച്ചു.
9. ഹിന്ദുക്കളേയും അവരുടെ ആചാരങ്ങളേയും പുച്ഛിക്കാന്ആരംഭിച്ചു.
10. ഹിന്ദു-ക്രൈസ്തവ ആഡംഭരവസ്തുക്കള്‍ (മുത്തുക്കുട, ആന തുടങ്ങിയവ) കൈമാറല്നിര്ത്തി.
11. ഹിന്ദു ആചാരങ്ങള്തുടരുന്നവരെ ശിക്ഷിക്കാന്ആരംഭിച്ചു.
12. ഓണം ആചരിക്കാന്പാടില്ലെന്നാക്കി.
13. കേരളീയ പേരുകള്കുട്ടികള്ക്ക് നിര്ത്തല്ചെയ്തു. പകരം പാശ്ചാത്യ പുണ്യവാന്മാരുടേയും പുണ്യവതികളുടേയും പേരുകള്ഉപയോഗിക്കാന്തുടങ്ങി.
മേല്പറഞ്ഞവ കുറെ ഉദാഹരണങ്ങള്മാത്രം. സൂനഹദോസ് കഴിഞ്ഞപ്പോള്പട്ടക്കാര്അച്ചന്മാരായി എണങ്ങര്അല്മാനികളായി. നമ്മുടെ പൂര്വികര് മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും 1653-ല്മട്ടാഞ്ചേരിയില്വച്ചു നടന്ന കൂനന്കുരിശുസത്യത്തില്അവസാനിച്ച് സഭ രണ്ടായി പിളര്ന്നു. 80 നസ്രാണി ഇടവകകള്റോമിനു കീഴിലും 32
പള്ളികള്പകലോമറ്റം തോമാമെത്രാന്റെ കീഴിലുമായി. തോമാമെത്രാന്റെ കീഴിലുണ്ടായിരുന്നവര്പിന്നീട് അന്തിേയാക്യന്യാക്കോബായ സഭയുടെ ഭാഗമായിമാറി.
ചരിത്രസംഭവം നിലനില്ക്കത്തന്നെ മാര്തോമാ നസ്രാണി സഭ ഒന്നാംനൂറ്റാണ്ടു മുതല്തനതായി വളര്ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി വളര്ന്നു. വഴക്കും വക്കാണവുമായി മുന്നോട്ടു നീങ്ങിയ മാര്തോമാ ക്രിസ്ത്യാനികള്ക്ക് നാട്ടുമെത്രാനെ ലഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് എന്നാല്നമ്മുടെ പൂര്വീകര്തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന മാര്തോമാ നസ്രാണി പൈതൃകത്തെ നാട്ടുമെത്രാന്മാര്അവഗണിച്ചു കളഞ്ഞു എന്ന് ഖേദപൂര്വ്വം ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെയാണ് പ്രധാനപ്പെട്ട മാര്തോമാനസ്രാണി പൈതൃകം:
1. ദേശത്തുപട്ടക്കാര്‍.
2. പള്ളിയോഗങ്ങള്‍.
3. ആരാധനാരീതികള്‍.
4. മാര്തോമായുടെ മാര്ഗവും വഴിപാടും.
5. പള്ളി പള്ളിക്കാരുടെതായിരുന്നു.
6. ഇടവക വികാരിയെ ഇടവകക്കാര്നിയമിച്ചിരുന്നു.
7. മെത്രാനെ നസ്രാണിപ്രതിപുരുഷമഹായോഗം നിയമിച്ചിരുന്നു.
രണ്ടാം വത്തിക്കാന്കൗണ്സിലിലെ പൗരസ്ത്യ കത്തോലിക്കസഭകളെ സംബന്ധിച്ചുള്ള ഡിക്രിയില്ഇപ്രകാരം കാണുന്നു. 'കാലത്തിന്റെയോ വ്യക്തിയുടേയോ സാഹചര്യങ്ങള്ക്ക് അടിപ്പെട്ട് തങ്ങള്ക്ക് ചേരാത്തവിധത്തില്ഇവയില്നിന്ന് വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിക്കുവാന്അവര്ശ്രദ്ധിക്കേണ്ടതാണ്'. ഉദയമ്പേരൂര്സൂനഹദോസിനുശേഷം ഫ്രാന്സീസ് റോസ് മെത്രാന്‍ (1599-1624) നസ്രാണിപാരമ്പര്യത്തെ തകര്ക്കാന്റോസിന്റെ നിയമാവലിയുമായി വന്നു. നമ്മുടെ ആദ്യത്തെ നാടുമെത്രാനായ മാക്കീന്മത്തായി മെത്രാന്ദെക്രേത്തു പുസ്തകം എന്ന പേരില്ഒരു നിയമാവലി ഉണ്ടാക്കി പള്ളിസ്വത്തുക്കള്പിടിച്ചെടുക്കാന്നോക്കി. (ഓശാന ലൈബ്രറിയിലിരുന്ന് ദെക്രേത്തുപുസ്തകം മുഴുവന്ഞാന്വായിച്ചിട്ടുണ്ട്. അതിന്റെ കോപ്പികള്ഇന്ന് കിട്ടാനില്ല.) എങ്കിലും അടുത്ത കാലം വരെ നസ്രാണിപാരമ്പര്യങ്ങള്കുറെ ഒക്കെ നിലനിര്ത്തികൊണ്ടുപോന്നിരുന്നു. ഞാന്മേലുദ്ധരിച്ച കൗണ്സിലിന്റെ പ്രബോധനങ്ങള്ക്ക് കടകവിരുദ്ധമായി പള്ളിയോഗത്തെ ദുര്ബലപ്പെടുത്തി പാരിഷ്കൗണ്സില്എന്ന പേരില്വികാരിയെ ഉപദേശിക്കുന്ന സമിതിയെ സ്ഥാപിച്ചു. കല്ദായരീതിയിലുള്ള ആരാധനക്രമം സഭയില്ആരംഭിച്ചു. പൗരസ്ത്യകാനോന്നിയമങ്ങള്പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നസ്രാണിസീറോമലബാര്സഭയുടെ മേല്റോം ഏകപക്ഷീയമായി, സഭയിലുണ്ടായ വിപുലമായ എതിര്പ്പിനെ അവഗണിച്ചുകൊണ്ട്, സഭയില്നടപ്പിലാക്കി.
മാര്തോമാ ക്രിസ്ത്യാനികളുടെ ഏറ്റവും പുരാതനമായ പാരമ്പര്യമായിരുന്നു പള്ളിയോഗങ്ങള്‍. നമ്മുടെ സഭാധികാരികള്ക്ക് പാശ്ചാത്യപാരമ്പര്യങ്ങള്മ്ലേച്ഛമാണ്. എങ്കില്പിന്നെ നമ്മുടെ പാരമ്പര്യമായ പള്ളിയോഗത്തെ ദുര്ബലപ്പെടുത്തി പാശ്ചാത്യ ലത്തീന്സഭയിലെ പാരിഷ്കൗണ്സില്ആക്കിമാറ്റിയതെന്തിന്? വികാരിയെ ഉപദേശിക്കുന്ന തീരുമാനാധികാരങ്ങളൊന്നുമില്ലാത്ത സമതിയാണ് പാരിഷ്കൗണ്സില്‍. വികാരിക്കിഷ്ടമുള്ളവരെ കൗണ്സിലില്മെമ്പറുമാക്കാം. നസ്രാണികളുടെ പള്ളിയോഗങ്ങള്ഉപദേശകസമിതികള്ആയിരുന്നില്ല. അത് വികാരിയച്ചന്റെ അദ്ധ്യക്ഷതയില്കൂടി യോഗാംഗങ്ങള്ആധികാരികമായ തീരുമാനങ്ങള്എടുക്കുന്ന സമിതികളായിരുന്നു. പാരിഷ്കൗണ്സില്വന്നതോടെ അല്മായര്അടിമകളും വികാരിമാര്അധികാരികളുമായി. തിരിമറിയില്എവിടെയാണ് അല്മായപങ്കാളിത്തം? നസ്രാണികളുടെ പൂര്വീക രീതിയിലുള്ള ജനായത്ത പള്ളിഭരണത്തെ നിര്ത്തല്ചെയ്ത് പാശ്ചാത്യ സഭാരീതിയിലുള്ള പള്ളിഭരണത്തോട് അനുരൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്.
അവിടം കൊണ്ടും തീര്ന്നില്ല. നസ്രാണിസഭയില്പള്ളിയും പള്ളിവകസ്വത്തുകളും അതത് ഇടവകക്കാരുടേതായിരുന്നു. അത് മാര്തോമാക്രിസ്ത്യാനികളുടെ മറ്റൊരു പൈതൃകമായിരുന്നു. പാശ്ചാത്യലത്തീന്സഭയുടെ കാനോന്നിയമത്തിന്റെ മോഡലില്പൗരസ്ത്യസഭകള്ക്കും റോം ഒരു കാനോന്നിയമം ഉണ്ടാക്കി. എന്നാല് നിയമം പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണി സഭയുടെ മേലും നടപ്പിലാക്കി. അതോടെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാരുടെ കീഴിലായി. ഇവിടെ നമ്മുടെ പൈതൃകത്തെ നശിപ്പിക്കുകമാത്രമല്ലാ നസ്രാണികളുടെ നിലയും വിലയും റോമിന് അടിയറവുവെയ്ക്കുകയുംകൂടി ചെയ്തു. തിരിമറിയിലും എവിടെയാണ് അല്മായ പങ്കാളിത്തം? സഭാധികാരികള്പിടിമുറുക്കലാണ്, അയക്കുന്നതിനു പകരം.
ഇക്കഴിഞ്ഞ ഏപ്രില്മാസത്തില്ഫ്രാന്സീസ് മാര്പ്പാപ്പാ പ്രസ്താവിച്ചതിന്പ്രകാരമാണ്. 'ഇടയന്മല മുകളിലും ആട്ടിന്പറ്റം താഴ്വരയിലുമായി കാണുന്ന അവസ്ഥ ശരിയല്ല'. സഭാഘടനയില്തന്നെ സഭാധികാരികളും അല്മായരും തമ്മില്സഹകരിക്കുന്ന ഒരു കൂട്ടായ്മയാണിന്നാവശ്യം. രണ്ടാം വത്തിക്കാന്കൗണ്സിലിന്റെ അന്തസാരവും അതുതന്നെ. കൂട്ടായ്മാ മനോഭാവത്തിന്റെ അഭാവത്തില്കഴിഞ്ഞ 25 വര്ഷമായിട്ട് കേരളത്തിലെ സീറോ മലബാര്സഭയിലും കഴിഞ്ഞ ഏതാനും വര്ഷങ്ങളായിട്ട് വടക്കേ അമേരിക്കയിലെ സീറോമലബാര്സഭയിലും എന്തുമാത്രം അന്തച്ഛിദ്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദിവസേന വന്നുകൊണ്ടിരിക്കുന്ന അസുഖകരമായ വാര്ത്തകള്ഒരു അല്മേനിയെ അത്ഭുതപ്പെടുത്താതിരിക്കുകയില്ല, വേദനിപ്പിക്കാതിരിക്കില്ല. ഫാദര്ഡേവിഡ് കാച്ചപ്പള്ളി ജൂണ്മാസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ഒരു ഭാഗം: 'വൈദിക ആധിപത്യം അതിന്റെ സകലവിധതിന്മകളോടും കൂടി കേരള സീറോ മലബാര്സഭയില്പല മേഖലകളിലും തേര്വാഴ്ച നടത്തുന്നു. അതിന്റെ തെളിവുകളാണ് ഇടവകകളില്വര്ധിക്കുന്ന
അന്തച്ഛിദ്രങ്ങള്‍. സീറോ മലബാര്സഭയിലെ വളരെ അടിസ്ഥാനപരവും ഗൗരവവുമായ പ്രശ്നങ്ങള്സഭയുടെ മെത്രാന്സിനഡിന് പരിഹരിക്കാനോ സമൂഹത്തെ ഐക്യത്തിലെത്തിക്കാനോ സാധിക്കുന്നില്ല'. ഇവിടെ അമേരിക്കയിലേയും സ്ഥിതി അതല്ലെ? സത്യദീപത്തിലെ ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ: 'സഭയില്അല്മായരുടെ യഥാര്ത്ഥസ്ഥാന ഔന്യത്യം പുനഃപ്രതിഷ്ടിക്കാനായാല്സഭയില്യഥാര്ത്ഥ നവീകരണം നടക്കും, മാറ്റത്തിന്റെ കാറ്റുവീശും. നൂറ്റാണ്ടുകളായി സൂര്യനുകീഴില്തങ്ങളാണ് എല്ലാറ്റിനും ഉന്നതര്എന്ന ചിന്ത വൈദികര്ക്കുണ്ട്. എന്നാല്ആധുനികയുഗത്തില്വിദ്യാസമ്പന്നരായ അല്മായര്ക്ക് സഭയെ നയിക്കുന്നതിനും അതിന്റെ പ്രവര്ത്തനങ്ങള്മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കാലഘട്ടത്തിന്റെ അടയാളങ്ങള്തിരിച്ചറിഞ്ഞ് സഭാനവീകരണം നടത്താന്സഭയിലെ ഇപ്പോഴത്തെ ഭരണാധികാരികള്സന്മനസ്സും ആത്മീയ കരുത്തും ഉളളവരാകണം'. സത്യദീപത്തിന്റെ അഭിപ്രായമാണിത്.
സഭാനവീകരണത്തെ മുന്നില്കണ്ടു കൊണ്ടു തന്നെ കേരളത്തിലെ സീറോമലബാര്സഭയില്‍ 25-ല്കൂടുതല്അല്മായ സംഘടനകളുണ്ട്. സഭാധികാരികളുടെ ആശീര്വാദമില്ലാത്ത സ്വതന്ത്രകത്തോലിക്കാസംഘടനകള്കത്തോലിക്കസംഘടനകള്അല്ലാ എന്ന നിലപാടാണ് സഭാധികാരികള്ക്കുള്ളത്. അല്മായരുടെ ഒരു നിവേദനം സ്വീകരിക്കാനോ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനോ സഭാധികാരം ഇന്നും തയ്യാറല്ല. അവരുടെ അവമതി അപാരം തന്നെ.
അടുത്ത കാലത്ത് അഖിലകേരള കത്തോലിക്ക കോണ്ഗ്രസിനേയും മെത്രാന്സംരക്ഷണ സമിതിയായി വാഴിച്ചു എന്നുകേട്ടു. അല്മായര്ക്ക് എന്തുകൊണ്ട് അവരുടേതായ സംഘടനകള്ഉണ്ടായിക്കൂടാ? സഭയിലെ 99% വരുന്ന അല്മായര്സ്വതന്ത്രമായി സംഘടിക്കുന്നതിനെ സഭാധികാരം എന്തുകൊണ്ട് എതിര്ക്കുന്നു? അല്മേനികളായ നിങ്ങള്ചിന്തിക്കുക. അഖിലകേരള കത്തോലിക്കാകോണ്ഗ്രസിന് മൂക്കുകയര്ഇട്ട് മെത്രാന്സിനഡിന്റെ ചെല്പടിയില്നിര്ത്തുന്നത് അല്മായ പങ്കാളിത്തമാണോ? അല്മായരായ നിങ്ങള്തന്നെ ചിന്തിക്കുക. എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ പിടിയിലായിരിക്കണം. അത്ര മാത്രം. അമേരിക്കയിലെ സീറോ മലബാര്കാത്തലിക് കോണ്ഗ്രസിനേയും (SMCC) മെത്രാന്സംരക്ഷണ സമിതിയാക്കിക്കൊണ്ടിരിക്കുന്നു.
ഇവിടെ അമേരിക്കയില്കല്ദായ കത്തോലിക്ക സഭയ്ക്ക് രണ്ട് രൂപതകള്ഉണ്ട്. അതിന്റെ ആദ്യത്തെ രൂപത ഡിട്രോയിറ്റിലാണ് സ്ഥാപിതമായത്. ചിലപ്പോഴൊക്കെ അവരുടെ പള്ളിയില്ഞാന്പോകാറുണ്ട്, പ്രത്യേകിച്ച് അന്പതുനൊയമ്പുകാലത്ത്. എന്റെ ശ്രദ്ധയില്പ്പെട്ട ഒരു കാര്യം ഞാന്തുറന്നുപറയട്ടെ. തനി കല്ദായക്കാരുടെ സഭയേക്കാള്കൂടിയ കല്ദായമാണ് കല്ദായസഭയുടെ പുത്രീസഭയെന്ന് വിശേഷിപ്പിക്കുന്ന സീറോ മലബാര്സഭയുടെ കല്ദായം.
ഇനി വടക്കേഅമേരിക്കയിലെ സീറോ മലബാര്സഭയെ സംബന്ധിച്ച് പ്രത്യേകിച്ച് ചിന്തിച്ചാല്ശൈശവാവസ്ഥയിലുള്ള സഭയ്ക്ക് അത്ഭുതാവഹമായ വളര്ച്ചക്കുള്ള സാദ്ധ്യതകള്ധാരാളം ഉണ്ട്. കാരണം,
കേരളത്തിലെ സീറോ മലബാര്സഭയിലെ ഒരു പറ്റം ബുദ്ധിജീവികള്കുടിയേറിപാര്ത്തിരിക്കുന്ന ഇടമാണ് അമേരിക്ക. അവരുടെ ബൗദ്ധിക മൂലധനം സഭയുടെ വളര്ച്ചയ്ക്ക് ക്രിയാത്മകമായ രീതിയില്ഊറ്റിയെടുക്കണമെങ്കില്നാട്ടിലെ ശണ്ഠകളും കടുംപിടികളും സ്വതന്ത്രനാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യാതെ ഭാവിയെ ഉന്നംവെച്ച് അല്മായ പങ്കാളിത്തം എല്ലാ തലങ്ങളിലും പ്രാബല്ല്യത്തില്വരുത്തി സഭയെ സ്ഥലകാലാനുസൃതമായി അനുരൂപപ്പെടുത്തണം. അതിനുള്ള ഉദാര മനസ്സും ദീര്ഘവീഘണവും സഭാനേതൃത്വത്തിനുണ്ടാവണം. രണ്ട് വികാരി ജനറാളന്മാരെവച്ച് സഭവെട്ടിമുറിക്കുന്നത് അപകടകരമാണ്. നൂറുവര്ഷങ്ങള്ക്കുമുമ്പ് ലവീഞ്ഞുമെത്രാന് വിദ്യതന്നെ കേരളത്തില്പരീക്ഷിച്ചതാണ്. മാക്കീലച്ചനേയും നിധിയിരിക്കലച്ചനേയും നിയമിച്ച് സഭയില്കലാപം സൃഷ്ടിച്ചിട്ടുള്ളതാണ്.
ഒരായിരം, വര്ഷങ്ങള്ക്കു മുന്പ് യൂറോപ്പില്സാക്ഷരതയുള്ളവര്ക്ലേര്ജികള്ആയിരുന്നു. ആധുനിക പാശ്ചാത്യ നാടുകളിലെ സാമാന്യ ജനത്തിന് വിദ്യാഭ്യാസം ലഭിച്ചതോടെ ക്ലേര്ജികളും അല്മായരുമായി ഒരു ഏറ്റുമുട്ടല്ഉണ്ടായി. അതിന്റെ പരിണതഫലമാണ് ഇന്ന് പാശ്ചാത്യനാടുകളില്വിശ്വാസികളുടെ എണ്ണം പള്ളിയില്കുറയുന്നത്. കേരളത്തില്അല്മായര്ക്ക് വിദ്യാഭ്യാസം ലഭിച്ചെങ്കിലും ജോലി നല്കുന്ന സ്ഥാപനങ്ങള്മുഴുവനുംതന്നെ സഭാധികാരം കൈയ്യടക്കിവച്ചിരിക്കുന്നു. ജോലിലഭിക്കാനും ജോലിലഭിച്ചുകഴിഞ്ഞാലും അല്മായര്സഭാധികാരികളുടെ അടിമകളായി കഴിയണം. അടിമത്ത ബോധത്തോടെ അമേരിക്കയില്കുടിയേറുന്നവര്പരസ്പരം സോഷ്യലൈസ് ചെയ്യാന്ഒരിടമായി മലയാളം പള്ളികളെ കാണുന്നു. ഇവിടെ കുടിയേറിപാര്ത്ത് സ്വതന്ത്രരായി ജീവിക്കുന്ന ഉന്നതവിദ്യാഭ്യാസം ഉള്ളവരെ നയിക്കാന്യാതൊരു പ്രത്യേക പരിശീലനവുമില്ലാത്ത അച്ചന്മാരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നു. കുടിയേറ്റക്കാരുടെ ഒന്നാംതലമുറ ഉള്ളിടത്തോളം കാലം മലയാളം പള്ളികള്ഒരു വിധത്തില്ഉന്തിത്തള്ളി മുന്പോട്ടു പോകും. എന്നാല്രണ്ടാം തലമുറയായിരിക്കണം നമ്മുടെ ലക്ഷ്യം, സഭയുടെ വളര്ച്ചയ്ക്ക്. പക്ഷെ അവരിലധികവും ലത്തീന്സഭയില്ചേക്കേറുന്നു. America is a free country. അത് നാം മറക്കരുത്. കല്ദായസഭയിലെ രണ്ടാം തലമുറയും മൂന്നാം തലമുറയും എന്തുകൊണ്ട് കല്ദായ പള്ളികളില്അംഗങ്ങളായി തുടരുന്നു എന്ന് അമേരിക്കയിലെ സീറോ മലബാര്സഭ പഠിക്കുന്നത് നന്നായിരിക്കും. സമ്മേളനത്തെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ടും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്ക്ക് നന്ദി പറഞ്ഞുകൊണ്ടും എന്റെ വാക്കുകളെ ഞാന്അവസാനിപ്പിക്കുന്നു.